ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണവും വാദപ്രതിവാദങ്ങളും നടത്തുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകള്‍ തടയണം
രാജ്യത്ത് നിലവില്‍ 4,704 നഗര- തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചിട്ടുണ്ട്. ബാക്കിയുളള തദ്ദേശസ്ഥാപനങ്ങളും ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയാണ് അധാര്‍. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായും ആധാർ ബന്ധിപ്പിച്ചിരിക്കുന്നു. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ പേര്, ജനന തിയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിങ്ങനെയുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു.
വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണ്. എആര്‍പി ന്യൂസ്, സര്‍ക്കാരി ബാബു, ന്യൂസ് 23 ഹിന്ദി, കിസാന്‍ തദ്ദ്, ഭാരത് മോസം തുടങ്ങിയ വലിയ സബ്സ്ക്രൈബര്‍ ബെസുള്ള യു ട്യൂബ് ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്.
2020 ജൂണിൽ 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കിഴക്കന്‍ ലഡാക്കില്‍ നടന്ന ഇന്ത്യ - ചൈനീസ് സംഘര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരിരക്ഷിക്കുന്നതിനായി
മീഡിയ വൺ ചാനലിനു മേൽ കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടം അടിച്ചേൽപ്പിച്ച സംപ്രേഷണ വിലക്ക് കേരള ഹൈക്കോടതി ശരി വെച്ചിരിക്കുകയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടക്കൽ കത്തിവെക്കുന്നതിനൊപ്പം, ആ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന്
സുരക്ഷാ സേനയുടെ വെടിയേറ്റ് 12 ഗ്രാമീണരാണ് കൊലപ്പെട്ടത്. സംഭവത്തില്‍ ഒരു സൈനീകനും മരണപ്പെട്ടു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കൽക്കരി ഖനിയിൽ നിന്ന് പിക്കപ്പ് ട്രക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സുരക്ഷാ സേന വെടിവെച്ചത്
സംസ്ഥാനങ്ങളുടെ ഫെഡറല്‍ സ്വഭാവത്തിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ ബില്ല് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം വോട്ടിനിട്ട് സര്‍ക്കാര്‍ തള്ളി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്
എന്‍ ഡി പി എസ് എ നിയമപ്രകാരം ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നത് പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ നിയമമാണ് ഭേദഗതി ചെയ്യുന്നത്. ഇതോടെ ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുളള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാതാവും
പി എം കെയേഴ്സ് ഫണ്ട് സര്‍ക്കാര്‍ ഫണ്ടായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമ്യക് ഗാങ്ങ്വാള്‍ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയര്‍മാനും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ അംഗങ്ങളുമായി
''വിധികളെ ബഹുമാനിക്കുന്നില്ല, സുപ്രീം കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികള്‍ നല്‍കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുകയോ അതില്‍ തീരുമാനമെടുക്കുകയോ ചെയ്യുന്നില്ല. കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്'' എന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ
ട്രിബ്യൂണലുകളിലെ അധ്യക്ഷ പദവിയടക്കമുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ മാത്രമാണ് നിയമനം നടത്തിയത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനും താക്കീതിനും കാരണം.
ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ മെഹബൂബ മുഫ്തി,ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നീ മുന്‍മുഖ്യമന്ത്രിമാരെ കേന്ദ്രം വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം ഫാറൂഖ് അബ്ദുള്ളയേയും പിന്നീട് ഒമര്‍ അബ്ദുള്ളയേയും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവിലാണ്
തമിഴ്‌നാട്ടിലെ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അതോടൊപ്പം സിബിഐക്ക് കൂടുതൽ അധികാരങ്ങളും, പ്രത്യേക പദവി നൽകുന്ന നിയമം കൊണ്ടുവരാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതിഷ് കുമാര്‍.
പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍നിന്നും പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരായ വ്യക്തികളുടെ പ്രൊഫൈലുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവും നിലവിലുണ്ട്.
പ്രായപരിതി അനുസരിച്ച് സര്‍ട്ടിഫിക്കേഷനില്‍ മാറ്റം വരുത്താനുളള വ്യവസ്ഥകളും കരടിലുണ്ട്. യു/എ സര്‍ട്ടിഫിക്കേഷനില്‍ പ്രായമനുസരിച്ച് മൂന്ന് കാറ്റഗറിയായാണ് തിരിക്കുക. ഏഴ് വയസിനു മുകളില്‍, 13 വയസിനു മുകളില്‍, 16 വയസിനു മുകളില്‍ എന്നിങ്ങനെയാണ് നിര്‍ദേശിച്ചിട്ടുളള കാറ്റഗറികള്‍.
ഡിജിറ്റല്‍ ഇന്ത്യയെന്നതിന്‍റെ യഥാര്‍ഥ്യമെന്താണെന്ന് കേന്ദ്രത്തിന് അറിയില്ലേ. എങ്ങനെയാണ് പാവപ്പെട്ടവര്‍ കൊവിഡ് വാക്സിന് വേണ്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചത്.
രാജ്യത്തിന്റെ അന്നദാതാക്കളോടുളള സര്‍ക്കാരിന്റെ മനോഭാവം അത്യന്തം മനുഷ്യത്തരഹിതമാണ്. സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ആഗ്രഹിക്കുന്നുവെങ്കില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണം. കര്‍ഷകരുടെ ക്ഷമ പരീക്ഷിക്കുകയല്ല വേണ്ടത്.
പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാപ്പെടുത്താനാണ് സര്‍ക്കാര്‍ പുതിയ കരട് രേഖ പുറത്തിരക്കിയിരിക്കുന്നത്. എഞ്ചിനും,ബ്രേക്കും,സസ്പെന്‍ഷനും മറ്റു ഭാഗങ്ങളും പുതിയത് പോലെ സൂക്ഷിച്ചാല്‍ മാത്രമേ ടെസ്റ്റ് പാസാകുകയുള്ളൂ
രാജ്യതലസ്ഥാനം കത്തിയെരിഞ്ഞപ്പോള്‍ അതിനെ അവധാനതയോടെ നേരിട്ടവര്‍, പൌരത്വ സമരത്തോട് മുഖം തിരിഞ്ഞുനിന്നവര്‍, രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്നവരെ കരാഗൃഹത്തിലടയ്ക്കുന്നവര്‍ ഈ സമരക്കാര്‍ക്ക് മുന്‍പില്‍ പത്തുവട്ടം ചര്‍ച്ചക്കായിവന്നു എന്നത് വിജയമല്ലാതെ പിന്നെന്താണ്? കര്‍ഷകാരാരും ഒരപ്പീല്‍പോലും കൊടുക്കാത്ത കോടതിയില്‍ അപ്പീല്‍ നല്‍കി ഇടപെടുവിച്ചു എന്നത് സമരത്തിന്റെ വിജയമല്ലേ? ഒന്നരവര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചോളാമേ എന്ന കേന്ദ്ര അഭ്യര്‍ത്ഥന സമരത്തിന്റെ നേട്ടമല്ലേ? നിയമം മുച്ചൂടും പിന്‍വലിച്ചേ തലസ്ഥാനം വിടൂ എന്ന് സര്‍ക്കാരിന്റെ മുഖത്തുനോക്കി പലവട്ടം പറഞ്ഞത്, ഇടയ്ക്ക് വെച്ചുനീട്ടുന്ന തിരുമധുരങ്ങളങ്ങ് കൊട്ടാരത്തില്‍ വെച്ചാല്‍മതി എന്നുപറഞ്ഞത് വിജയമല്ലാതെ മറ്റെന്താണ്?
തലസ്ഥാനത്തേക്ക് കര്‍ഷകരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി പോലിസാണ്. അതിനായി എത്രത്തോളം ആളുകളെ, എങ്ങനെയൊക്കെ, തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്നതിനെ സംബന്ധിച്ച് പോലീസിന് ഉചിതമായ തീരുമാനമെടുക്കാം എന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുളള തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച സമിതിയോട് സഹകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയ സംഘടനകള്‍ മുന്‍പ് നിശ്ചയിച്ച പ്രതിഷേധ പരിപാടികളില്‍ മാറ്റമുണ്ടാവില്ലെന്ന് അറിയിച്ചു
കേന്ദ്ര സർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിൽ നിന്നും കിട്ടിയ ലൈസൻസ് പ്രകാരം അനുവദിക്കപ്പെട്ട പ്രദേശത്തു മാത്രമേ സിറ്റി ഗ്യാസ് പദ്ധതി സ്ഥാപിക്കുന്നതിനും പ്രകൃതി വാതകം വിതരണം ചെയ്യാനും സാധിക്കൂ.
വെന്റിലേറ്ററുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും, ഇത് യന്ത്രങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ പ്രാപ്തരാക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഒരു മാസത്തിൽ 50-100 വെന്റിലേറ്ററുകൾ ഉത്പാദിപ്പിച്ചിരുന്ന രണ്ട് വലിയ നിർമ്മാതാക്കൾക്ക് ഇപ്പോൾ 5,000 മുതൽ 10,000 വരെ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കഴിയുന്നുണ്ട്.
അന്താരാഷ്ട്ര മാർക്കറ്റിൽ 20 ഡോളർ വരെയായി വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറായില്ലായെന്ന് മാത്രമല്ല കേന്ദ്രത്തീരുവകൾ വർധിപ്പിച്ച് വില വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.കോവിഡു ദുരിതകാലത്ത് പോലും പെട്രോളിൻ്റെയും ഡീസലിൻ്റെയും തീരുവ ഭീകരമായി കൂട്ടിയ കരുണാരഹിതമായ ഭീകര വാഴ്ച.....മാർച്ച് മാസത്തിന് ശേഷം പെട്രോളിൻ്റെ തീരുവ 13 രൂപയും ഡീസലിൻ്റെ തീരുവ 16 രൂപയുമാണ് കൂട്ടിയത്
തൊഴിലാളികളെ സ്വീകരിക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സുപ്രീം കോടതി
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് കേന്ദ്രം നിർദ്ദേശം നൽകിയത്
ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഡൌണ്‍ലോഡ് ചെയ്യണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് തൃശ്ശൂര്‍ ഡി.സി.സി.ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കാനായി മാറ്റിയത്
പിഎം കെയർ ഫണ്ടിലേക്കാണ് ശമ്പളം നൽകാൻ ധനകാര്യ വകുപ്പിലെ റവന്യ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവാസികള്‍ വന്നിറങ്ങുമ്പോള്‍ വിമാനത്താവളം മുതല്‍ കൈകൊണ്ടിട്ടുള്ള നടപടികള്‍ വിശദമായി വിവരിക്കാനാണ് നിര്‍ദ്ദേശം.
അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ അനുമതി നല്‍കാന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി
ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനത്തിന്റെ വർദ്ധനവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നത്
കോവിഡ് -19 ബാധിച്ച് രാജ്യത്ത് 339 പേര്‍ മരണപ്പെട്ടതിനു സമാന്തരമായി 200 ലധികം പേര്‍ പട്ടിണിമൂലം മരണപ്പെട്ടിട്ടുണ്ട്. ജനങ്ങളെ നിര്‍ബന്ധിത പട്ടിണിയിലേക്കാണ് മോദി സര്‍ക്കാര്‍ നയിച്ചുകൊണ്ടിരിക്കുന്നത് എന്നും സീതാറാം യച്ചൂരി
അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവർക്ക് മൂന്നുമാസത്തേക്കെങ്കിലും സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു
സംസ്ഥാനങ്ങളുടെ നിർദ്ദേശം അറിഞ്ഞ ശേഷം ലോക്ഡൗൺ സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും
രാജ്യത്തെ പാര്‍ലമെന്‍റംഗങ്ങളുടെ പ്രാദേശിക ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും തീരുമാനമായി
സർക്കാർ നടപടി ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്രം